2010, ജനുവരി 2, ശനിയാഴ്‌ച

നാരായണപ്പണിക്കര്‍ ഓക്കാനിച്ചാല്‍ കുഞ്ഞാലിക്കുട്ടിക്കു ഗര്‍ഭമോ?

നാരായണപ്പണിക്കര്‍ ഓക്കാനിച്ചാല്‍ കുഞ്ഞാലിക്കുട്ടിക്കു ഗര്‍ഭമോ?
          മന്നം ജയന്തിയോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി നാരായണപ്പണിക്കര്‍ നായര്‍ സമുദായത്തിന് സംവരണം വേണമെന്ന് ആവശ്യപ്പെട്ടു. ഇയ്യിടെയായി സുകുമാരന്‍നായര്‍ക്കു തികട്ടി വരുന്നതാണ് നാരായണപ്പണിക്കര്‍ ഛര്‍ദ്ദിക്കുന്നത്. ആ 'വലിയ മനുഷ്യന്റെ' ഉളളിലുളളത് നായര്‍ സമുദായത്തിന് ചെയ്യുന്നത് ചില്ലറ ദോഷമല്ല. ഒന്ന്, സംവരണം കൊണ്ട് ഉദ്ദേശിക്കുന്നത് എന്തെന്ന് വായിച്ചു മനസ്സിലാക്കാനുളള ത്രാണി സുകുമാരന്‍നായര്‍ക്കില്ല. അതല്ലല്ലോ പണിക്കരുടെ സ്ഥിതി. രണ്ട,് ലഭിക്കാന്‍ സാദ്ധ്യതയുളള കാര്യം ആവശ്യപ്പെടണം. ഗണ്യമായ സ്വാധീനമുളള നായര്‍ സമുദായത്തിന്റെ ശബ്ദം ആരാലും ശ്രദ്ധിക്കപ്പെടാതെ അന്തരീക്ഷത്തില്‍ ലയിച്ചു പോകാനുളളതല്ല. അപഹാസ്യമായ മറ്റൊരു കാര്യം ഇന്ത്യയില്‍ മുപ്പത്തിമുക്കോടി ദൈവങ്ങളല്ല ഉള്ളത്; ഹിന്ദു സമുദായത്തില്‍ മുപ്പത്തിമുക്കോടി ജാതികളാണുളളത്. ഇത് ഒരു സാധാരണക്കാരന് മനസ്സിലാവില്ല. പഴയ കാലത്തെ ഒരു എന്ട്രന്‍സ് അപേക്ഷാ ഫോം വാങ്ങി നോക്കിയാല്‍ കേരളത്തിലെ ജാതി ബാഹുല്യം അതില്‍ കാണാം. ഇതിന്റെയടിസ്ഥാനത്തില്‍ 28 സംസ്ഥാനങ്ങളെപ്പറ്റി ചിന്തിക്കണം. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ബഹുഭൂരിപക്ഷം വരുന്ന അവര്‍ണ ജാതിഹിന്ദുക്കള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ വരാനുളള ഉപാധികളൊന്നുമില്ലാതെ നിരാശ്രയരായി നിലകൊളളുകയായിരുന്നു. അവരെ പെട്ടെന്ന് മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് 10 വര്‍ഷക്കാലത്തേക്കുമാത്രം കൊണ്ടു വന്ന ഒരു മാര്‍ഗമാണ് സംവരണം. ഭരണകൂടം, സാമുദായിക സംവരണം കൊണ്ട് നിശ്ചിത സമുദായങ്ങള്‍ അന്നുദ്ദേശിച്ച പോലെ കുറെയെങ്കിലും മുന്നില്‍ വന്നുവോ എന്നു പരിശോധിക്കാന്‍ റിവ്യൂ കമ്മീഷനെ വെയ്ക്കാതെ, വോട്ടിനു വേണ്ടി 63 വര്‍ഷത്തിനു ശേഷവും അതതു സമുദായത്തിലെ വരേണ്യ വര്‍ഗത്തിന് കല്‍പ്പാന്തകാലത്തോളം യോഗ്യനെക്കാള്‍ മുന്നില്‍ വന്നു വീണ് ആനുകൂല്യം ഭുജിക്കാനുളള ഒരു ഏര്‍പ്പാടാക്കി സംവരണത്തെ മാറ്റി. ഒരു സ്ഥാനത്തേക്ക് യോഗ്യനായ വ്യക്തിയെ മറ്റു കാരണങ്ങളുടെ പേരില്‍ മാറ്റി നിര്‍ത്തി യോഗ്യത കുറഞ്ഞയാളിന് നിയമനം നല്‍കുന്ന ഒരേയൊരു രാജ്യം ഇന്ത്യയായിരിക്കും. ഇക്കാര്യത്തില്‍ ആഫ്രിക്കയേക്കാള്‍ ഇരുണ്ട യുഗത്തില്‍ ജീവിക്കുന്നവര്‍!
വിദ്യാഭ്യാസം നേടുന്നതിനോ മറ്റോ യാതൊരു വിലക്കുകളും ഇല്ലാതിരുന്ന നായര്‍ സമുദായത്തിന് സംവരണം വേണമെന്നു പറഞ്ഞാല്‍ അത് പഴയ കാലത്തേക്കുളള തിരിച്ചു പോക്കാണ്. ജാതിക്കണക്കെടുത്തു പരിശോധിക്കുമ്പോള്‍ സര്‍ക്കാര്‍ സര്‍വ്വീസുകളിലും മറ്റും നായരുടെ എണ്ണം കുറഞ്ഞു എന്നു പറഞ്ഞാല്‍ അവര്‍ മത്സരത്തില്‍ പിന്നോക്കം പോയി എന്നും, പിന്നോക്കമല്ലാതിരുന്നിട്ടും സാമുദായികസംവരണം എന്ന കാലോചിതമല്ലാത്ത, യുക്തിസഹമല്ലാത്ത വ്യവസ്ഥ നായര്‍ സമുദായത്തിന് ദൂഷ്യം ചെയ്തു എന്നുമാണര്‍ത്ഥം. ഇതിനു പ്രതിവിധിയായി സാമുദായിക സംവരണം അതാതു സമുദായത്തിലെ പാവപ്പെട്ടവര്‍ക്കു മാത്രം പരിമിതപ്പെടുത്തണം എന്നു നിര്‍ദ്ദേശിക്കാം. സമുദായം നോക്കാതെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുഴുവന്‍ ആളുകള്‍ക്കും സംവരണം വേണമെന്നാവശ്യപ്പെടാം. ഇതാണ് മുന്‍കാലങ്ങളില്‍ ആവശ്യപ്പെട്ടിരുന്നത്. പകരം നായര്‍ സമുദായത്തിന് സംവരണം വേണമെന്നാവശ്യപ്പെടുന്നത് തങ്ങള്‍ക്കും അന്യായമായി അവസരലഭ്യത ഉറപ്പുവരുത്തണം എന്ന ബാലിശമായ അഭിപ്രായപ്രകടനമാണ്.
          ഈ ആവശ്യത്തില്‍ മറ്റൊരു വ്യംഗ്യമായ പ്രഖ്യാപനം കൂടിയുണ്ട്. നായര്‍ ശൂദ്രനാണെന്ന്! സര്‍വ്വീസ് വാരിക തന്നെ തങ്ങളുടെ അധകൃതത്വത്തെപ്പറ്റി കൂടെക്കൂടെ ലേഖനങ്ങള്‍ പ്രശിദ്ധപ്പെടുത്താറുണ്ട്. തോപ്പില്‍ ഭാസിയുടെ ഒളിവിലെ ഓര്‍മ്മകള്‍ എന്ന പുസ്തകത്തില്‍ നായരുടെ കുലത്തൊഴില്‍ അടിച്ചുതളിയാണെന്നും അതിനാല്‍ നായന്മാര്‍ ശൂദ്രരാണെന്നും സ്ഥാപിക്കുന്നുണ്ട്. നായര്‍ സമുദായത്തിന്റെ ചരിത്രത്തെപ്പറ്റി ആദ്യമായി പഠനം നടത്തിയത് ഒരു ഇംഗ്‌ലീഷു കാരനായിരുന്നു. യഥാര്‍ത്ഥത്തില്‍ തിരുവിതാംകൂര്‍ രാജകുടുബവുമായി ബന്ധപ്പെട്ട എട്ടുവീട്ടില്‍ പിളളമാര്‍ തുടങ്ങി വടക്കോട്ടു പോകുമ്പോള്‍ പല നാട്ടുരാജ്യങ്ങളിലെയും സാഹചര്യമനുസരിച്ച് ക്ഷത്രിയന്റെ മുതല്‍ ശൂദ്രന്റെ വരെ കുലത്തൊഴില്‍ ചെയ്തിരുന്നവരാണ് നായന്‍മാര്‍. അവര്‍ക്ക് ഏകീകൃതമായ ഒരു കുലത്തൊഴിലും ഉണ്ടായിരുന്നില്ല.( വിസ്തരഭയം കാരണം ഈ വിഷയത്തില്‍ പ്രത്യേകമായ ഒരു ചരിത്രം എന്റെ തന്നെ എതിര്‍വിചാരണ എന്ന ബ്ലോഗില്‍ ഉടനെ വായിക്കാം.)ആയതിനാല്‍ തങ്ങള്‍ അധകൃതരാണെന്ന് പ്രഖ്യാപിച്ച് സംവരണം വേണമെന്നാവശ്യപ്പെടുന്നതിനേക്കാള്‍- കരയോഗം കൂടി ഇഡ്ഡലിയും ചായയും കഴിച്ചു പിരിയാതെ- കരയോഗമന്ദിരങ്ങളില്‍ വല്ല തൊഴില്‍വാര്‍ത്തയും തൊഴില്‍ വീഥിയും വരുത്തിക്കൊടുത്ത് ചങ്ങനാശ്ശേരി കേന്ദ്രമാക്കി ഒരു കരിയര്‍ ഗൈഡന്‍സ് സെന്ററും തുടങ്ങിയാല്‍ വിദേശത്തുളള നായന്‍മാരും അവിടങ്ങളിലെ തൊഴില്‍ അവസരങ്ങളും അറിയിച്ചെന്നിരിക്കും.
          പണിക്കരുടെ പ്രസ്താവന വന്നപ്പോഴേക്കും കുഞ്ഞാലിക്കുട്ടിക്ക് ഉടന്‍ വന്നു വേറൊരോക്കാനവും ഗര്‍ഭസംശയവും. അദ്ദേഹത്തിനുറപ്പാണ് പണിക്കരുടെ പ്രസ്താവന ഭരണഘടനയ്ക്കു വിരുദ്ധമാണെന്ന്. ഇതുപോലുളള ഉണിക്കോരന്‍മാരാണ് രാജ്യത്തെ ജനങ്ങളെ വര്‍ഗീയവാദികളാക്കുന്നത്. കേരളത്തില്‍ മൂന്നിലൊന്നില്‍ കൂടുതലുളള ( ഇപ്പോഴില്ലെങ്ങില്‍ അടുത്താഴ്ച മൈമുന ഇരട്ട പെറുന്നതോടെ തികയും) മുസഌംജനവിഭാഗം എങ്ങനെയാണ് ന്യൂനപക്ഷമാകുന്നത്? അപ്പോള്‍ അത് മാനദണ്ഡത്തിന്റെ കുഴപ്പം. ഭരണഘടന വിശുദ്ധവേദപുസ്തകമൊന്നുമല്ല. ഇതിനോടകംതന്നെ നൂറുകണക്കിനു ഭേദഗതികള്‍ അതിനു വരുത്തിക്കഴിഞ്ഞു. ഭരണഘടന തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട് റിവ്യൂ നടത്തി സംവരണം അവസാനിപ്പിക്കണമെന്ന്. നമ്മള്‍ ഭേദഗതി നടത്തിയാണ് സംവരണം തുടരുന്നത്. മായാവതിക്കും കുഞ്ഞാലിക്കുട്ടിക്കും ബദലായി വടക്കേയിന്ത്യയില്‍ ഏതാനും സവര്‍ണഭ്രാന്തന്‍മാരുടെ ഗവണ്‍മെന്റുകള്‍ അധികാരത്തില്‍ വരുന്ന ദിനം 10 വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന ഭേദഗതിക്കു ഭൂരിപക്ഷം കിട്ടാതെ സംവരണം അവസാനിക്കുമ്പോഴേ കുഞ്ഞാലുക്കുട്ടിയുടെ ചൊറിച്ചില്‍ മാറൂ.

2 അഭിപ്രായങ്ങൾ: