2010, ഫെബ്രുവരി 2, ചൊവ്വാഴ്ച

നാരായണപ്പണിക്കര്‍ക്ക് ഗുഡ് ഷീപ്പ് അവാര്‍ഡ്

നാരായണപ്പണിക്കര്‍ക്ക് ഗുഡ് ഷീപ്പ് അവാര്‍ഡ്
           മതസൗഹാര്‍ദ്ദത്തിനും വിദ്യാഭ്യാസരംഗത്തെ  സംഭാവനയ്ക്കുമുളള ഗുഡ് ഷെപ്പേര്‍ഡ് പുരസ്‌ക്കാരം എന്‍. എസ്. എസ്. ജനറല്‍ സെക്രട്ടറി അഡ്വ. പി. കെ. നാരായണപ്പണിക്കര്‍ക്ക് സമ്മാനിച്ചു.-വാര്‍ത്ത.
             മതസൗഹാര്‍ദ്ദം എന്ന വാക്കു തന്നെ അര്‍ത്ഥശൂന്യമാണ്. മതങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ദത്തില്‍ വര്‍ത്തിക്കുക സാധ്യമല്ല. മതനിരപേക്ഷ സമൂഹത്തെ സൃഷ്ടിക്കുകയാണ് ശരി. ഇഡ്ഡലി തിന്നാനും കാപ്പി കുടിക്കാനും ഒത്തു കൂടുമ്പോള്‍ നാഴികയ്ക്കു നാല്‍പ്പതു വട്ടം ' മാപഌമാരെ നോക്കി പഠിക്ക് എത്ര സ്‌കൂളാ അവര് അടിച്ചു മാറ്റിയിരിക്കുന്നത്' എന്നു രഹസ്യമായി പറയുകയും ചങ്ങനാശേരിയില്‍ നായന്‍മാരുടെ അരമനയില്‍ ചായയും വടയും ഉളള ഏതെങ്കിലും പരിപാടി വരുമ്പോള്‍ ളോഹയിട്ട ഒരുത്തനെ നായന്‍മാര്‍ക്കു കൊതിയും കണ്ണും കിട്ടാതിരിക്കുന്നതിനു മുന്‍നിരയില്‍ വിളിച്ചിരുത്തുന്നതിനെയാണ് മതസൗഹാര്‍ദ്ദത്തിനുളള സംഭാവന എന്നു പറയുന്നത്.
           കഴിഞ്ഞ കാലത്തെ ഗവണ്‍മെന്റ് സ്വകാര്യ മേഖലയില്‍ മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചപ്പോള്‍ പന്തളം മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ കോളേജാക്കാന്‍ സര്‍ക്കാര്‍ അങ്ങോട്ടു ചെന്നാവശ്യപ്പെട്ടു. സുകുമാരന്‍നായരുടെ എന്തോ വ്യക്തി താത്പര്യസാധ്യത്തിനായി നായര്‍ സമുദായത്തിനു മെഡിക്കല്‍കോളേജു വേണ്ടാ എന്നു ഗവണ്‍മെന്റിനെ അറിയിച്ചതിന്റെ പേരിലാണ് തൊട്ടടുത്ത സ്ഥലമായ പുഷ്പഗിരിയില്‍ സഭയ്ക്കു മെഡിക്കല്‍ കോളേജു കിട്ടിയത്.സുകുമാരന്‍ നായര്‍ പറയുന്നതുകേട്ട് ചെവിയും ആട്ടി കുടമണിയും കുലുക്കി ബേ..ബേ.. എന്നലച്ചു നടക്കുന്ന പണിക്കര്‍ ചെയ്ത വിദ്യാഭ്യാസ രംഗത്തെ ഈ സംഭാവനയ്ക്ക് ഗുഡ് ഷീപ്പ് പുരസ്‌കാരമാണ് സഭ നല്‍കേണ്ടത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ