2020, ഓഗസ്റ്റ് 5, ബുധനാഴ്‌ച

പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുത്തുകൂടാ


  
               ഇങ്ങനെയൊരു ചൊല്ല് ഞാന്‍ കേട്ടിട്ടുണ്ട്. മദ്ധ്യതിരുവിതാംകൂറിലെ അര്‍ത്ഥവിജ്ഞാനീയപ്രകാരം സംഗതിയുടെ അര്‍ത്ഥം തെറിയാണ്. പണ്ടത്തെ കിന്‍സി റിപ്പോര്‍ട്ടുപ്രകാരം പുരുഷനും സ്ത്രീയും കരയും കടലും പോലെയാണ്. ഒന്ന് പെട്ടന്ന് ചൂടാകും അതുപോലെ പെട്ടന്ന് തണുക്കുകയും ചെയ്യും. അതാണ് പുരുഷന്‍. മറ്റേത് പതുക്കെയേ ചൂടാകൂ പെട്ടന്ന് തണുക്കുകയും ഇല്ല. അതാണ് സ്ത്രീ. പെണ്ണൊരുമ്പെട്ടു വരുമ്പോഴേക്കും പുരുഷന്റെ ഗ്യാസു പോയിരിക്കും. പഴയ വാത്സ്യായനസൂത്രമൊക്കെ വായിച്ചിട്ട് ഏതോ വിദ്വാന്‍ പടച്ചുണ്ടാക്കിയതായിരിക്കും ഈ പഴഞ്ചൊല്ല്! തുനിഞ്ഞെറങ്ങുന്ന പെണ്ണിനെ സൃഷ്ടിച്ചവന്‍ വിചാരിച്ചാലും തടയാനാവില്ല എന്നാണ് വിദ്വാന്‍ ഉദ്ദേശിച്ചത്. പക്ഷേ 'തടുത്തു നോക്കിയെങ്കിലല്ലേ ചനപിടിക്കുമോ എന്നറിയാമ്പറ്റൂ'എന്ന ചൊല്ലു വിരാജിക്കുന്നിടത്തേക്കാണ് ഇവന്റെ വരവ് എന്നേയുളളൂ. ഒരുമ്പെട്ടു നില്‍ക്കുന്ന പെണ്ണിനെ ഇങ്ങനെയൊക്കെ ചെയ്യാന്‍ സൃഷ്ടികര്‍ത്താവ് ചെല്ലാമോ എന്നുളളതിലേ സംശയമുളളൂ.

          ബ്രഹ്മാവ് വിചാരിച്ചാല്‍ നടക്കാത്ത കാര്യത്തിന് പിണറായി വിജയന്‍ വിചാരിച്ചാല്‍ എങ്ങനെ നടക്കാന്‍! സ്വപ്ന ഒരു സ്വപ്നമോഹിനിയാണ്. കണ്ടാലതിരംഭേയം. ഇതേപോലെയൊരു ചരക്ക് തന്റെയോഫീസില്‍ കയറിനിരങ്ങുന്നത് തടയാന്‍ കഴിഞ്ഞ മന്ത്രിസഭാകാലത്ത് ഉമ്മനും കഴിഞ്ഞില്ല. അതോടെ അദ്ദേഹത്തിന്റെ ശബ്ദവും പോയല്ലോ. ഏതാണ്ട് ഇതേപോലെയുള്ള കാര്യസാദ്ധ്യങ്ങള്‍ക്കായാണ് പഴയ കാലത്ത് ഉര്‍വശി-രംഭ-തിലോത്തമമാരെ പറഞ്ഞുവിട്ടുകൊണ്ടിരുന്നത്. അധികാരം കയ്യടക്കാന്‍ വ്രതമെടുത്ത ഋഷിമാരെ മയക്കാനാണ് അക്കാലത്ത് ഇവരെ വിട്ടിരുന്നതെങ്കില്‍ ഇന്ന് അധികാരം മത്തുപിടിച്ചിരിക്കുന്നിടത്തേക്ക് ഇവറ്റകള്‍ സ്വയമേവ ചെന്നു കയറുകയാണ്. കാലമിത്രയായിട്ടും അധികാരികള്‍ മാത്രം പഠിച്ചില്ല. ഉമ്മന് ഉപദേശവും കൊടുത്തുകൊണ്ട് തുടങ്ങിയതാണ് അവതാരങ്ങളുടെ മാഹാത്മ്യമറിയാവുന്ന മുഖ്യാവതാരം.
         താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം പോലെ എന്‍ഐഎ സാധനത്തെ എരിപൊരികൊള്ളിക്കുകയാണ്. ഇതിനോടകം ഒരു മന്ത്രിയുടെയും ഒരു വിചാരണക്കാരന്റെയും പേര് അഭിനവതാത്രി പറഞ്ഞു കഴിഞ്ഞു. ഇനി പൊന്നുതമ്പുരാന്റെ പേരു കൂടിയേ പറയാനുള്ളൂ. 
       പണ്ട് മാവേലിക്കരയ്ക്കടുത്ത് ഒരു പ്രശസ്തനായ അബ്കാരിയുണ്ടായിരുന്നു. ശബരിമല കോണ്‍ട്രാക്ടറും മറ്റുമായിത്തീര്‍ന്ന അദ്ദേഹം സജീവമായിരുന്നപ്പോള്‍ നൂറനാട്, ചാരുമ്മൂട്, താമരക്കുളം ഭാഗത്ത് ആരെയെങ്കിലും സ്പിരിറ്റുമായി പിടികൂടുകയാണെങ്കില്‍ അവര്‍ പറയും രാഘവന്‍ മുതലാളിയുടെയാണെന്ന്. ഒന്നുകില്‍ അദ്ദേഹത്തിന്റെ പേറോളില്‍ കിടക്കുന്ന പോലീസുകാര്‍ കേസെടുക്കാതെ തന്നെ വെറുതെ വിടും അല്ലെങ്കില്‍ പ്രതിയായി അകത്തുപോകാതിരക്കാന്‍ മുതലാളി പൈസ മുടക്കി കേസു നടത്തിക്കോളും ഇതാണ് പ്രതിയുടെ ഉദ്ദേശ്യം. മൂക്കോളം മുങ്ങിയാല്‍ പിന്നെ സ്വപ്നയ്‌ക്കെന്തു മൂന്നാളോ നാലാളോ? 
       അന്വേഷണ ഏജന്‍സിക്ക് തിരക്കൊന്നുമില്ല. ആറുമാസം കഴിയുമ്പോള്‍ ഒരു ദിവസം അവര്‍ വിജയന് ഒരു നോട്ടീസു കൊടുക്കും, ഒന്ന് നേരില്‍ കാണണമെന്ന്. ചില വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം അദ്ദേഹം വിജയശ്രീലാളിതനായി തിരച്ചു പോകും. അപ്പോള്‍ അണികള്‍ ആവേശം കൊള്ളും ഞങ്ങള്‍ അന്നേ പറഞ്ഞില്ലേ വിജയേട്ടന്‍ അത്തരക്കാരനല്ലെന്ന്? മാര്‍ച്ച് മാസം ഒടുവില്‍ ഒരു കത്തു കൊടുക്കും ചില വിവരങ്ങളില്‍ വ്യക്തത വരുത്താന്‍ സഹായിക്കണമെന്ന്. അപ്പോള്‍ കാര്യങ്ങളുടെ കിടപ്പു മനസിലാകുന്ന പാര്‍ട്ടിക്കാര്‍ പന്തംകൊളുത്തി പ്രകടനവുമായി പുറത്തിറങ്ങും. ഈ സമയത്ത് ഒരു പൂ നുള്ളുന്ന ലാഘവത്തോടെ കേന്ദ്രം വിജയനെ ക്ലിഫ് ഹൗസില്‍ നിന്നും പുറത്താക്കും.
            സമസ്ത മേഖലകളിലും ജനങ്ങളുടെ പണം അപഹരിച്ച രാജ്യദ്രോഹികള്‍ക്കുവേണ്ടി തെരുവിലിറങ്ങാന്‍ കുറച്ചു പേരെ ഉണ്ടാവു. പങ്കു കിട്ടാത്ത പാര്‍ട്ടിക്കാര്‍ കെറുവിക്കും. കിട്ടിയവര്‍ ഏതായാലും അടുത്ത ഭരണമില്ലല്ലോ എന്നു കരുതി മാറിനില്‍ക്കും. അതിനടുത്ത ഭരണം വരുമ്പോള്‍ ഈ കാരണവര്‍ ഉണ്ടാവില്ലല്ലോ അന്നു കാണുന്നവനെ അപ്പാ എന്നു വിളിക്കാം എന്നു വിചാരിക്കും. കേരളത്തില്‍ സിപിഎം ഭരിക്കുമ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് ഹെല്‍മറ്റ് വേണ്ട, പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കാം, എസ്‌ഐക്കെതിരെ വധഭീഷണി മുഴക്കാം, എന്തും കക്കാം, സ്വന്തക്കാരെ എവിടെയും നിയമിക്കാം എങ്കില്‍ ബിജെപിക്കാര്‍ സര്‍വസംഗപരിത്യാഗികളാകണമെന്ന് നിങ്ങള്‍ പറഞ്ഞാല്‍ നടക്കുമോ? നിഷ്പക്ഷരാണെങ്കിലും നടപടികളെടുക്കുമ്പോള്‍ കേന്ദ്രത്തിനു ഗുണകരമായ ചില സമയക്രമങ്ങളൊക്കെ പാലിക്കുന്നതില്‍ അന്വേഷണ ഏജന്‍സിയെ ആര്‍ക്കു കുറ്റപ്പെടുത്താനാകും? അങ്ങനെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ എന്തായാലും ഈ ഗവണ്‍മെന്റ് തിരിച്ചു വരികയില്ലെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം മനസിലാകും. 
        എന്റെ ഈ വാരഫലം ശരിയാകുമോ എന്നറിയാന്‍ മന്ത്രി കെ.ടി ജലീല്‍ പത്രക്കാരെ കണ്ട ഉടന്‍ ഞാന്‍ പോസ്റ്റ് ചെയ്ത വീഡിയോ ഒന്നുകൂടി കാണുക. അന്നു ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ മൂന്നു ദിവസം കഴിഞ്ഞാണ് മുഖ്യധാരാമാധ്യമങ്ങള്‍ എടുത്തിട്ടലക്കിത്തുടങ്ങിയത്.

ജലീലിന്റെ പ്രവൃത്തി സത്യപ്രതിജ്ഞാലംഘനം നിയമവിരുദ്ധം
Vigilant WATCH On Nation -facebook page july 14
 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ