സ്ത്രീ ശരീരസംബന്ധിയായ സ്വയംനിര്‍ണയനവും അവര്‍ നടത്തുന്ന വൈയക്തികവും സാമൂഹികവുമായ അന്വേഷണങ്ങളും അലച്ചിലുകളും ആനന്ദത്തിന്റെയും സംതൃപ്തിയുടെയും വൈയക്തികമായ ഇടങ്ങളും നാം കാണാതിരുന്നുകൂടാ. ദൈനംദിനജീവിതത്തിന്റെ പ്രായോഗികവും ദാര്‍ശനികവുമായ സ്ഥലികളില്‍ സ്ത്രീയുടെ വൈയക്തികാനുഭവങ്ങളുടെ സൂക്ഷ്മചരിത്രം സങ്കീര്‍ണമായി ലയിച്ചുകിടക്കുന്നു. അത് ശാരീരികമായ അതിക്രമങ്ങളും ലൈംഗികചൂഷണങ്ങളും ലിംഗവിവേചനങ്ങളും എല്ലാം ഉളളടക്കുന്നുണ്ട്. ശരീരത്തിന്റെ, ശരീരപ്രതീതിയുടെ അധികമാനം എപ്പോഴും ലക്ഷ്യമാക്കുന്ന ഫാഷന്‍, സൗന്ദര്യത്തിന്റെയും അപ്പിയറന്‍സിന്റെയും ഇംപ്രഷന്റെയും ഇഫക്ടിന്റെയും വ്യത്യസ്തവും സദാ മാറിക്കൊണ്ടിരിക്കുന്നതും ചിലപ്പോഴെങ്കിലും പരസ്പരവിരുദ്ധവുമായ ഒരിടത്തെ ലക്ഷ്യമാക്കി നീങ്ങുന്നതാണ്.
ഉത്തമനായ ഒരു പുന്നാഗനെയും വീക്ഷിക്കാനോ, സ്പര്‍ശിക്കാനോ ഉത്തമമായ സൗകര്യങ്ങള്‍ അനുകൂലമായ കാലസ്ഥലികളോടുചേര്‍ന്ന് സൃഷ്ടിതപ്രായമാകാതിരിക്കയാലും അഗമ്യരൂപയും അനന്തചിന്തയാല്‍ ആകുലയും വ്യഥിതയും പൈതൃകവഴിയില്‍ അധ്വാനലേശമില്ലാതെ മൂന്നിനു മുന്നൂറുനേരവും മൂക്കുമുട്ടെ തിന്നുമുടിച്ചും തൊറൈകാഴ്ചി കണ്ട് രസിച്ചും കഴിയാനിടവരികകൊണ്ട് മനസ്സ് ചെകുത്താന്റെ ഒന്നാന്തരമൊരു വര്‍ക്കുഷോപ്പുപോലെയായിത്തീര്‍ന്നതോ എന്നുതോന്നിക്കുന്ന ഭൂമിമലയാളത്തിലെ ഒരു സ്ത്രീപ്രജ 'മുത്തമണിസ്തനയുഗം പതിഞ്ഞതായി മെത്തമേലരിയ പാടു കാണ്‍മുഞാന്‍ ചിത്തമോഹിനി കമിഴ്ന്നതില്‍ കിടന്നത്തല്‍ പോക്കിയതിനുണ്ടു ലക്ഷണം' എന്നമാതിരി തിരിഞ്ഞും മറിഞ്ഞും കിടന്ന് ചിന്താവിഷ്‌കാരതത്പരയായി മനസിന്റെ അന്തരാളങ്ങള്‍ ഉലഞ്ഞനിലയില്‍, കണങ്കാലിനു മേലേക്കുമാറിക്കിടന്ന നിശാവസ്ത്രത്തിന്റെ തുമ്പുടക്കി, അതു വലിച്ചുപറിച്ചുകളഞ്ഞ് വിസര്‍ജനഗേഹത്തിലേക്കു 'യുറേക്കാ' എന്നു വിളിച്ചുകൊണ്ട് പാഞ്ഞുചെന്ന് ആത്മപ്രതിഫലിനിയായ സ്വച്ഛസങ്കാശത്തില്‍ സ്വരൂപം കണ്ടു ഭയന്നും അയോഗ്യമായ അഴകളവുകളുളള അവയവഭീകരതകളില്‍ ആത്മരതി നുണഞ്ഞും വിഷയബീജം അണ്‍ഡം ഭേദിച്ചു നങ്കൂരമിട്ടതിന്റെ തൃപ്തിയില്‍ നല്ലോണം വിരേചനം നടത്തിയും ചവരുകളുടെ ബന്ധിതസ്വാതന്ത്ര്യത്തില്‍ ആലോചിച്ചുറപ്പിച്ച, സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യത്തെക്കുറിച്ചുളള ഒരു ലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (2010 ജനവരി 31, വില 12 രൂപ) വന്നതിന്റെ ആമുഖത്തിലെ ഏതാനും വരികളാണ് മേലുദ്ധരിച്ചത്. ഇതുങ്ങള്‍ക്കൊക്കെ നേരേചൊവ്വേ കാര്യം പറഞ്ഞുകൂടായോ?
ആദമിന്റെ വാരിയെല്ലൂരി ഹവ്വയെ സൃഷ്ടിച്ചപ്പൊഴേ കാര്യങ്ങള്‍ കുത്തഴിഞ്ഞു പോയിരുന്നു. ദൈവത്തിന് ഒരബദ്ധം പിണഞ്ഞു. മറ്റെല്ലാ ജീവി വര്‍ഗങ്ങളിലും ആണ്‍ സൗന്ദര്യത്തിന്റെ പ്രതീകമാണ്. സിംഹത്തെ നോക്കൂ, ആനയെ നോക്കൂ, മയിലിനെ നോക്കൂ അങ്ങനെയെല്ലാം. ഹവ്വയുടെ കാര്യത്തില്‍ എല്ലു വലിച്ചൂരിയ കൂട്ടത്തില്‍ സൗന്ദര്യം നല്‍കുന്ന കൂട്ടുദ്രാവകം കൂടി അതില്‍ പറ്റിപ്പിടിച്ചുപോയി. അന്നു മുതലേ പ്രലോഭനത്തിന്റെ കുത്തക സ്ത്രീ കൈവശപ്പെടുത്തിക്കളഞ്ഞു. ഇന്നും അതു തുടരുന്നു. വസ്ത്രം ഇന്ന് പ്രലോഭനത്തിനുളള ഒരു ആയുധം കൂടിയായിത്തീര്‍ന്നിരിക്കുന്നു. ഈ സത്യത്തെയാണ് ചരിത്രപരവും പ്രത്യയശാസ്ത്രപരവുമായ മാനങ്ങളിലൂടെ ആയമ്മ പോളിഷ് ചെയ്യാന്‍ ശ്രമിക്കുന്നത്. പഴയ കാലത്ത് മിക്ക ഗ്രാമങ്ങളിലും ഓരോ ചട്ടമ്പിയും ഓരോ അഭിസാരികയും കാണും അവരെ ഭയന്നും സ്വപ്‌നം കണ്ടും കഴിഞ്ഞാല്‍ മതിയായിരുന്നു. ഇന്ന് കാര്യങ്ങള്‍ മാറി. ഓരോ മനുഷ്യനിലും ഒരു ചട്ടമ്പി വളര്‍ന്നു വരാന്‍ തുടങ്ങിയിരിക്കുന്നു; ഓരോ സ്ത്രീയിലും ഒരു അഭിസാരികയും. ഇതാണ് കാലം വരുത്തിയ മാററം. എല്ലാവരും വഴിവിട്ടു പോകുന്നു എന്നല്ല, വസ്ത്രധാരണത്തില്‍ ആ നിലയിലാണ് സംഗതിയുടെ പോക്ക്.
വസ്ത്രധാരണത്തിലല്ല ഫാഷന്‍ വന്നത്, വസ്ത്രലോപത്തിലാണ്. ചാനലുകള്‍ വഴി എത്ര അല്പവസ്ത്രധാരിണികളാണ് നിത്യവും ചാനലുകള്‍ വഴി വീട്ടില്‍ വന്നു പോകുന്നത്! (ഇവരെ കാണുന്നത് എനിക്കൊരു ബുദ്ധിമുട്ടാണെന്നല്ല, വീട്ടിലുളള മറ്റുളളവരെയെല്ലാം എന്നും എവിടെ പറഞ്ഞു വിടാനാണ്!) നിര്‍മ്മാതാവിന്റെ അഞ്ചെട്ടു ലക്ഷം പൊടിച്ച് ഒരു സീരിയലിന്റെ പൈലറ്റ് എപ്പിസോഡ് പിടിക്കാന്‍ പോയ വകയില്‍ പഠിക്കാന്‍ പറ്റിയ കാര്യം നിത്യജീവിതത്തില്‍ നാം ധരിക്കാന്‍ പാകത്തിനു തയ്ക്കുന്നതുപോലെയല്ല സിനിമയിലും മറ്റും സ്ത്രീകള്‍ക്ക് വസ്ത്രാലങ്കാരം നടത്തുന്നത് എന്നതാണ്. ജീവിതത്തില്‍ ഒരിക്കലും ധരിക്കാന്‍ കഴിയാത്ത തരത്തിലുളളതാണ് സിനിമയിലെ ആണിന്റെയും പെണ്ണിന്റെയും വസ്ത്രം. പെണ്ണുങ്ങള്‍ക്ക് തൊലിയോടുചേര്‍ന്നുകിടക്കുന്ന മറ്റൊരു തൊലിപോലെ വേണം തുണികള്‍. ആച്ഛാദിതമായി അകത്തുളളത് പുറത്തുകാണിക്കുന്നതാണ് വസ്ത്രാഹങ്കാരം. നൃത്തം എന്ന പേരു പറഞ്ഞാല്‍ കാമകലയിലെ 64 പൊസിഷനുകളും ( ആ അത്രേ എനിക്കറിയാവൂ!) സിനിമയില്‍ ഡമോ കാണിക്കാന്‍ നടികള്‍ തയ്യാര്‍. ഇതൊക്കെ കണ്ട് ഉടപ്പിറന്നോളും ഒരുമ്പെട്ടോളാകുമ്പോഴാണ് ഒരു ബുദ്ധിമുട്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ നാട് കിരാതത്വത്തിലേക്കാണ്. ബസില്‍ സ്ത്രീകള്‍ക്കു സംവരണം, ട്രെയിനില്‍ പ്രത്യേക കോച്ച്, പഞ്ചായത്തില്‍ സംവരണം എന്നുവേണ്ടാ സമത്വം ആവശ്യപ്പെടുന്നവര്‍ സമമായിനില്‍ക്കാന്‍ തയ്യാറല്ലെന്നു മാത്രം. എല്ലായിടത്തും അവര്‍ക്കു ലേഡീസ് ഒണ്‍ലി വേണം. പക്ഷേ സ്ത്രീകളുടേതുമാത്രമായ ഒരേ ഒരു ജീവി പുരുഷന്‍ മാത്രമാണ്. അതു മറക്കരുത്. മനസ്സിലായില്ലേ? മനസിലാക്കിത്തരാം.
ഒരു നമ്പൂതിരി ത്രിശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ട്രാന്‍സ്‌പോര്‍ട്ടു ബസ്സില്‍ കയറി. കുറെക്കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനു കലശലായ മൂത്രശങ്ക! എങ്ങും അധികനേരം ബസ് നിര്‍ത്തുന്നുമില്ല. കടിച്ചുപിടിച്ചിരുന്ന അദ്ദേഹം കായങ്കുളമെത്തിയപ്പോള്‍ ഡ്രൈവര്‍ സിഗരറ്റു വലിക്കാനിറങ്ങിയതുകണ്ട് ചാടിയിറങ്ങി ടോയ്‌ലറ്റിലേക്കോടിക്കയറി കാര്യം സാധിക്കാന്‍ തുടങ്ങി. ഔട്ട് പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്ന പോലീസുകാരന്‍ നോക്കുമ്പോള്‍ ഒരുത്തന്‍ 'ലേഡീസ് ഒണ്‍ലി' എന്നെഴുതിയ ടോയ്‌ലറ്റിലേക്കോടി കയറുന്നു. അയാള്‍ ചെന്ന് കക്ഷിയുടെ കോളറിനു കുത്തിപ്പിടിച്ച് പുറകോട്ടേക്കു വളച്ച് 'ബോര്‍ഡു കണ്ടോടാ' എന്നു ചോദിച്ചു. അപ്പോള്‍ നമ്പൂതിരി രണ്ടു വിരലുകള്‍ക്കിടയിലിരിക്കുന്ന സംഗതിയിലേക്കും പോലീസുകാരന്റെ മുഖത്തേക്കും ഏകലോചനം നടത്തിക്കൊണ്ടു പറഞ്ഞു: 'This is also meant for ladies only sir, 'he' only entered the toilet.'
